Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, March 5, 2022

ചിത്രശാല

 

സ്നേഹം വരയ്ക്കാനെന്തെളുപ്പം!


അഞ്ചിതൾ വർണവും
കേസരവും
പച്ചയുടുപ്പിട്ട വീടകവും
കാറ്റിൽക്കുണുങ്ങി
നട്ടുച്ചനൂഴും
വീട്ടുവേലിക്കലെ ചെമ്പരത്തി!

ആരോ കുടഞ്ഞിട്ട സ്നേഹ വായ്പിൻ
ചെഞ്ചായമിററുപകുത്തെടുത്ത്
നീൾവിരൽത്തുമ്പാൽ വരച്ചെടുക്കും
നാട്ടുവഴിയിലെ നന്മരത്തി!

രാവേറി, മഞ്ഞു പുതപ്പിനുള്ളിൽ
വാടിയ സ്വപ്ന വിതാനമായി
മുറ്റത്തു വീണു മറന്നു പോകു,മോർമ്മച്ചെരുവിലെ  നൊമ്പരത്തി !

പൂക്കൾ വരയ്ക്കാനില്ലെളുപ്പം !!

പാതയോരത്തെ വിജനതയിൽ
പൂത്തുനിൽക്കുന്നോരു സൗഹൃദത്തെ

രാവുണരുമ്പോളിതളഴിഞ്ഞു
നെഞ്ചിൽ ത്തൊടുന്നോരു തൂമണത്തെ

രാക്കണ്ണടയ്ക്കാതെ നോക്കിനോക്കി
വാടിക്കൊഴിഞ്ഞ കിനാവുകളെ

വെള്ളകീറുന്നേര, മോർമ്മവാതിൽ
മെല്ലെത്തുറക്കും പരിഭവത്തെ

ഏതു നിറച്ചാർത്തിലേതടുക്കിൽ
എത്രയാവർത്തി വരയ്ക്കേണ്ടു ഞാൻ !!



Sunday, September 6, 2020

നിലക്കണ്ണാടി

 വീണുകിട്ടിയോരിടവേളയിൽ

നിലക്കണ്ണാടി നോക്കുന്നേരം
വീണപൂവുപോലൊരുവൾ
നോക്കി നിൽപ്പാണെന്നെ!

ചിരിച്ചിട്ടും
ചിരി മടക്കാതെ
പേരു ചോദിച്ചിട്ടുമോരാതെ
തോരാതൊഴിയാതൊരു ബാധപോൽ !

ഞാനതിൻ മഷിയെഴാമിഴിയിൽ
വിരൽ ചേർക്കെ-
യാഴത്തിലതിതീവ്രകാലങ്ങൾ വരഞ്ഞിട്ട
പാടുകൾക്കുള്ളിൽ തോരാ-
മഴതൻ ഗാനം കേൾക്കാം.

ആ മഴച്ചാർത്തിലൊറ്റക്കുടയിൽ
നടക്കുമ്പോൾ തോൾവരമ്പുകൾ
ഭേദിച്ചെന്നെ നീ നിറയ്ക്കുന്നു

സ്വച്ഛമാം ജലനൂലിന്നിഴകൾ
ചാർത്തിച്ചാർത്തി
നാം പരസ്പരം നോക്കി
നിൽക്കവേ വരവായി

റൊട്ടിയും നിലാവിൻ്റെ വെണ്ണയും
വീഞ്ഞും താങ്ങി
സ്നേഹത്തിൻ കരകാണാ-
ക്കടലായ് മഹാകാലം!'

Sunday, August 23, 2020

പൊതിച്ചോറ്


പൊതി തുറക്കുമ്പോൾ
മുറിയാകെ പടരുന്നുണ്ട്
രുചിയുടെ കൂട്ടുമണം !

വഴന്ന പച്ചയ്ക്കുള്ളിൽ
അടങ്ങിയിരിപ്പാണ്
വിടർന്ന ചിരി പോലെ
ജീവൻ്റെ വറ്റ്

ഇത്തിരിത്തോരൻ
(കനിവോ കായോ മറ്റോ)
മുളകിൽ നീറി
രസക്കടലാഴങ്ങൾ
താണ്ടും കണ്ണിമാങ്ങ തൻ ജന്മം!

നീ,യതു സമർത്ഥമായനുപാതങ്ങൾ
ചേർത്ത്
ഉരുളച്ചമയത്തിലൂട്ടി നിൽക്കവേ

നാവിൽ
നിറയുന്നില്ലാ
രസപ്പെരുമ

പകരമോ ,
ജീവനിൽ ജീവൻ ചേർത്തു
നീയെന്നെ തുന്നുന്നപോലിത്തിരി -
ക്കണ്ണീർച്ചേലും ചിരിയും
സ്വാദും മാത്രം.

Tuesday, June 23, 2020

പ്രവാസം

ഒന്നര ദിവസത്തെ പറക്കൽ
കഴിഞ്ഞ്, വീടെത്തി
വിമാനക്കടച്ചിൽ *
മാറ്റുന്നേരം

തൊടിയിലാരവം!

അമ്മ പറഞ്ഞു
ദേശാടനക്കിളികളാണ്.

ശൈത്യം പൊറാഞ്ഞ്
പത്തയ്യായിരം മൈൽ പറന്ന്
വിരുന്നെത്തിയവരാണ്.

ഓരോ വർഷവും
ഒരുൾവിളിയുടെ പിൻപറ്റി
ഒരിഞ്ചുപോലും തെറ്റാതെ
അവർ വരാറുണ്ടു പോലും

അവരുടെ ചിറകിനുതാഴെ
പെയ്യാമഴകളുടെ ഈർപ്പവും
കവിതയുടെ പ്രവേഗവും
കൊരുത്തു വെച്ചിട്ടുണ്ടു പോലും.

നാട്ടിടവഴികളിൽ പൂത്തും
മഴത്തണുപ്പിൽ കാത്തും

ചില നേരമൊറ്റയായ്
ചിലപ്പോൾ കൂട്ടരോടൊത്തൊരിമ്പമായ്
അവരങ്ങനെ കഴിയും.

അങ്ങനെയിരിക്കെ
കൃത്യാനന്തര ബഹുലത
തുടരെ വിളിക്കുന്ന ഒരു നാൾ
അവർ തിരിച്ചു പറന്നു പോകും.

മരക്കൊമ്പുകളിൽ നിന്ന്
തൻ്റെ ചിറകുകളടർത്തിയെടുത്ത്
കാവുകളുടെ ധ്യാനം തിരിച്ചേകി
പകലിനോടൊരു വെള്ളി കടം പറ്റി
അവർ കൂടൊഴിയും.

അമ്മയുടെ വിവരണം കേട്ട്
എനിക്ക് ചിരി വന്നു.
താദാത്മ്യപ്പെടലിൻ്റെ സമുദ്രവേഴ്ചയിൽ
ഞാൻ തണുത്തു പനിച്ചു.

അന്നു വൈകിട്ട് പാനോപചാരത്തിനിടെ
പുറത്ത് വെടിയൊച്ച!

ഉറ്റ സ്നേഹിതനാശ്വസിപ്പിച്ചു.

പേടിക്കേണ്ട ചങ്ങാതി !
ഇവറ്റകളുടെ ഇറച്ചിയിലുണ്ട്
ഉത്തേജനത്തിൻ്റെ തുരഗം!

ഒറ്റപ്പെടലിൻ്റെ നരകത്തീയിൽ വീണ്
ഞാൻ വെന്തുതിർന്നു .

* Jet lag

Sunday, June 21, 2020

അച്ഛൻ


( പിതൃകാരകനായ സൂര്യനെ രാഹു ഗ്രസിക്കുന്ന ഈ ദിനം തന്നെ, "Fathers Day " വന്നത് രസാവഹമായ ഒരു ഐറണിയാണ്.
പരേതരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ അച്ഛന്മാരും ചിരം സുഖികളായി ഭവിക്കട്ടെ!)


നിരാകാരനായിരുന്നച്ഛൻ!

വെള്ളകീറും മുമ്പിറങ്ങിപ്പോകുമായിരുന്ന
തോൽചെരുപ്പിൻ്റെ ഛിൽ ...... ഛിൽ

പ്രവാസത്തിൽ നിന്ന് പാർസലിലയച്ചിരുന്ന
പട്ടുടുപ്പുകളുടെ മണം

അതിർത്തിയിലെ കാവൽപ്പുരകളിൽ നിന്ന്
സ്വപ്നം തുഴഞ്ഞു വന്ന്
മൂവർണക്കൊടിയുയർത്തിയ സ്നേഹത്തിൻ്റെ സ്വരാജ്.


കിട്ടാക്കടങ്ങളുടെ
പതിവു നീക്കിയിരിപ്പുകാരൻ.

ഒരു കവിൾപ്പുക
ഇത്തിരിത്താംബൂലം
ഒരിറക്കഗ്നി പകർന്ന
സ്ഥടികചഷകം

ദൂരെ വളവെത്തുവോളം
നീണ്ടുവന്ന നോട്ടം

മാർക്കു കിട്ടിയോ
പനി കുറഞ്ഞോ
എന്ന പതിവു ചോദ്യം

വാരാന്ത്യങ്ങളിൽ
പതിവായ് നിറഞ്ഞ
ഒരാൾപ്പൊക്കമുള്ള മഴ

നൂറു നദികൾക്ക്
നനവും, പനിനീരും
പകർന്ന സഹ്യൻ

ഇന്ന് പ്രചാരത്തിലില്ലാത്തൊരു
ഭാഷയിലെഴുതപ്പെട്ട
വിശുദ്ധ പുസ്തകം.

എനിക്കാണെങ്കിലോ കവിതയുടെ
പരലോകം കാണിച്ചു തന്ന ഗന്ധർവൻ !

അനക്കം നിലച്ച്, അച്ഛനെയിറക്കിക്കിടത്തും
നേരത്താണ്
അവിടുന്നെന്നെ പണ്ട് പഠിപ്പിച്ചൊരു
കവിതയുടെയർത്ഥം ഞാൻ പൂർണമായി ഗ്രഹിച്ചത്!

" ത്വിട്ടോലുമക്ഷികൾ നരച്ചു വളർന്നു മാറിൽ -
ത്തൊട്ടോരു താടി
ചുളിവീണു പരന്ന നെറ്റി
മുട്ടോളമെത്തിയ ഭുജാമുസലങ്ങളെന്നീ
മട്ടോടവൻ വിലസി മേദുരദീർഘകായൻ "

അച്ഛൻ നിരാകാരനായിരുന്നില്ലെന്നും അന്നാണ് ഞാനറിഞ്ഞത് !!!




Sunday, April 12, 2020

കാത്തുനിൽപ് സ്ഥലം



പണ്ട് നാം പ്രണയം പഠിച്ച
കാത്തുനിൽപ് സ്ഥലം
ഇന്നില്ല.

പക്ഷെ, കാണും!

നാമന്നു പൊഴിച്ചിട്ട
തീവ്രസ്നേഹത്തിന്ന-
ടരുകൾ, പൊട്ടുകൾ
നിലാവെട്ടം പോലതി സൂക്ഷ്മമാം
വെളിച്ചപ്പൊടികൾ


കാറ്ററിയാതെ
മഴയൊഴുക്കറിയാതെ
കാൽച്ചവിട്ടേൽക്കാ-
തുറങ്ങാതഹർന്നിശം.




ഓർക്കുന്നുവോ
സമയം നിലച്ചുപോകുമായിരുന്ന
ആ എട്ടിരുപത് മണി നേരം.

എൻ്റെ പ്രഭാത കിരണം
നിരത്തു മുറിച്ചു വരുന്ന
സമയം.

നിന്നിൽ നിന്നെന്നിലേക്കൊരു
പ്രണയ പാഠം നിറയും
നിമിഷത്തിൻ ക്ലാസ് മുറി.

ഒരു കണ്ണുടക്കിൽ
പെട്ട് നമ്മുടെ നൗകയിൽ
കടലേറി നാമൊന്നായ്
നനയുന്ന വിശുദ്ധനേരം!

എൻ്റെ ദിനത്തിലലിവോടെ
സുബ്ബലക്ഷ്മിയമ്മ പാട്ടു നിറയ്ക്കുന്ന നേരം!

എന്നിൽ ഞാൻ വീണ്ടും
പിറക്കും മുഹൂർത്തം !!

അഗ്നി സ്പർശമേറ്റപോലെന്നുള്ളിൽ വീണു,നീ

നിത്യമായടയാളപ്പെട്ടു പോവതാ,മരക്ഷണം.



ഒരു വേള ആൾക്കൂട്ട
ത്തിരക്കിലോ -
മഴയിലൊ
വാഹനപ്പോക്കിന്നിടയിലോ
തട്ടി

നിൻ്റെ നോട്ടം
എന്നിലെത്താതെ
പോകുന്ന നാളുകളിൽ

ഉദയമെത്താദിനം
പോലെ
ഉണ്ണാ വയർ പോലെ
പൂക്കാമരം പോലെ
ഞാനെത്ര ശൂന്യൻ
ഇരുളാർന്നവൻ
ദൈന്യൻ.

അന്നു നാം പരസ്പരം
പഠിച്ച
പഠിപ്പിച്ച
മൗനഭേദത്തിൻ ലിപി

നീർത്തി വച്ച
പ്രണയ വേദത്തിൻ
നിരക്ഷരമാം പുറങ്ങൾ

നാം സ്നാനപ്പെട്ട

ഒഴുക്കു നിലയ്ക്കാത്ത
കവിതപ്പച്ച

സർഗവായന
ഛന്ദസ്സലങ്കാരങ്ങൾ.

മൗന തീക്ഷ്ണമാം
നിമിഷത്തിലഴകോടിണക്കിയ
പറയാതെ പോയോരിഷ്ടം!

പിന്നെ ജീവനിൽ
തുന്നിച്ചേർന്ന
നൂലിഴച്ചാർത്തും
സഖേ!


വീണ്ടും
സ്വയമേ തളിർക്കുന്നു
ഓരില, രണ്ടാമില
മൂവിലച്ചന്തങ്ങളിലു-
ൾപ്രിയമായിട്ടിന്നും

ഞാനതിൻ മൃദു സ്നേഹ-
ഘർഷണം പുതച്ചെൻ്റെ
ജീവരഥ്യയിൽ നിത്യം
പൊന്നുഷസ്സുണർത്തട്ടെ!
................................................

















Tuesday, June 4, 2019

നിന്റെ വീട്ടിലേക്കുള്ള വഴി

നിന്റെ വീട്ടിലേക്കുള്ള വഴി
എനിക്കറിയില്ല

പക്ഷെ മഴയ്ക്കറിയാം

ഞാൻ മഴയുടെ വീട്ടിൽ ചെന്ന് കാര്യം
പറഞ്ഞു.

മഴ ചില തടസ്സവാദങ്ങൾ നിരത്തി

പത്മനാഭനെ ഒരു പത്തു മണിക്ക് കാണേണ്ട കാര്യമുണ്ട്.

പിന്നെ പാളയത്തും
കനകക്കുന്നിലും പോകണം

മുകിൽച്ചാർത്തിന് ഒരു പുതിയ ശീല
വാങ്ങണം
ചാലയിലെ ചിദംബരയ്യരുടെ കടയിലേ അതു കിട്ടൂ.

പിന്നെങ്ങനാ?

ഞാൻ ക്ഷമയോടെ പറഞ്ഞു
കാത്തിരിക്കാം.

മഴയൊടുക്കം സമ്മതിച്ചു
ഒരു ആറു മണിക്ക് നോക്കാം

ഞാൻ മഴയുടെ നിസ്വതയാർന്ന
കൂരയിൽ വെറുതെയിരുന്നു.

പഴയ ചില പത്രമാസികകൾ
ആമസോണിൽ നിന്നാരോ
അയച്ച കത്തിന്റെ ഒഴിഞ്ഞ ലക്കോട്ട്
മഴവില്ലിന്റെ ഒടിഞ്ഞ തുണ്ട്

കടലപാരത തളം കെട്ടിയ മുറിക്കുള്ളിലിരുന്ന് ഞാനിറ്റ് മയങ്ങി.

നാലിന് ഓടിക്കിതച്ച് വന്ന്
മഴയാരാഞ്ഞു.

മുഷിഞ്ഞോ? നമുക്ക് തിരിക്കണ്ടേ

ഞാൻ വെറുതെ പുഞ്ചിരിച്ചു.

നനഞ്ഞു പോയ ഉടുപ്പുകൾ
മാറ്റി
മുടി ചീകിയൊതുക്കി തന്റെ ഭാണ്ഡങ്ങൾ തോളിലിട്ട്
മഴ പറഞ്ഞു

"പോകാം"

ഞാൻ മഴയുടെ പഴയ
വണ്ടിയിൽ കയറി.

ഞങ്ങൾ പ്രധാന നിരത്ത്
വിട്ട് മെല്ലെ ഓടാൻ തുടങ്ങി

മഴ വണ്ടി വരുന്നത് കണ്ട്
നിരത്തുകൾ കുട നിവർത്തിപ്പിടിച്ചു

കുട വാങ്ങാൻ കെല്പില്ലാത്ത
മനുഷ്യരും മരങ്ങളും
പച്ചയ്ക്ക് നനഞ്ഞു കുതിർന്നു നടന്നു

മെലിഞ്ഞ കരങ്ങൾ വീശി
നഗരത്തിലെ പഴയ വീടുകൾ
ഞങ്ങളെ എതിരേറ്റു

അനാഥവും അസ്വസ്ഥവുമായ
സ്നേഹത്തിന് ഇടയ്ക്കിടെ
ഒരു മിന്നൽക്കൊടിയുടെ
പുഞ്ചിരി സമ്മാനിച്ച്
മഴ അവനെ
ഉല്ലാസ ഭരിതനാക്കാൻ നോക്കി.

എന്തു ഫലം?

പഴയ പരാതികളുടെ ഒരു കോണിലിരുന്ന്
തന്നെയാരും തിരിച്ചറിയുന്നില്ലെന്ന് അവൻ
വിങ്ങിപ്പൊട്ടി.

നിന്റെ തെരുവിലെത്തുമ്പോൾ
പരിഭവം പോലെ നേർത്ത ഇരുട്ട്

ചില വിളക്കു കാലുകൾക്ക് പ്രകാശമില്ല.

ഇരുട്ടും തണുപ്പും
ഇഴയിട്ട സന്ധ്യയ്ക്ക്
പ്രയാസപ്പെട്ട് ഞാൻ നിന്റെ
വീട് കണ്ടു പിടിച്ചു

അഞ്ജനശ്രീധരന്റെ നാമാങ്കിത -
മായ ഉമ്മറം

മഴ തന്റെ വണ്ടി നിർത്തി
ഞാൻ മഴയെ ക്ഷണിച്ചു
ഒരു ചൂടു കാപ്പി കുടിച്ചിട്ടു പോകാം.

മഴ സമ്മതിച്ചു
വണ്ടിയൊന്ന് തിരിച്ചിട്ട്
വരാമെന്നേറ്റു

ഞാൻ മുൻവാതിൽ തുറന്ന്
അകത്തു കയറുമ്പോൾ
നിനക്ക് വിസ്മയം
പരിഭവം
എത്ര നാളായി ശബ്ദം കേട്ടിട്ട്

ഞാൻ പറഞ്ഞു
ക്ഷമിക്കുക
സ്വപ്നങ്ങളുടെ ഈ ചെറിയ വില്പനക്കാരനോട്

നല്ല ക്ഷീണം
രണ്ടു കപ്പു കാപ്പി വേണം

രണ്ടാമനെക്കാണാൻ
വാതിൽ തുറന്ന നിന്നെ
പ്പൊതിഞ്ഞ് മഴയാർത്തു!

മൺസൂൺ വന്നെന്ന്
നീ.

ഇപ്പോൾ നാം മഴ നനഞ്ഞു നില്പാണ്
ഏതൊ ജന്മത്തിലെ ഒരു പ്രദോഷത്തിൽ.

Friday, January 18, 2019

ആഗോള താപനം




ക്ലാസ് മുറിയിൽ
ഉച്ചമയക്കത്തിന്റെ ചായ് വ്

ആഗോള താപനത്തെപ്പറ്റി
ഉരുകി നിൽക്കയാണ് ടീച്ചർ

'ആർട്ടിക്കിലെ മഞ്ഞുമലകൾ
ഉരുകിയുരുകി

ദ്വീപുകൾ
തുരുത്തുകൾ
തീരങ്ങളുടെ നേർമ്മയേറിയ കവിളുകൾ
സ്നേഹത്തിന്റെ മാമരങ്ങൾ
വൻകരകളുടെ സ്വാസ്ഥ്യം

ഒക്കെ
മെല്ലെ മെല്ലെ
അപ്രത്യക്ഷമാകും'

ക്ലാസൊന്ന് ഉലഞ്ഞമർന്നു.

'നമ്മുടെ ഇടങ്ങളിലേക്ക്
ഒരു നാൾ
ഒരശാന്തസമുദ്രം കടന്നു വരും.

ജനപഥങ്ങൾ
തൊടികൾ
വീടകങ്ങൾ
ദയാർദ്രമായ മനസ്സുകൾ

ഒക്കെ കടലെടുക്കും'

കുഞ്ഞുങ്ങൾ പെട്ടെന്ന് അസ്വസ്ഥരായി.

ക്ലാസ് ഒന്നടങ്കം ആരാഞ്ഞു
" എന്നിട്ട് ?"

ടീച്ചർ തുടർന്നു:

'എന്നിട്ടെന്താകാൻ
ഒടുക്കം രണ്ടു പേർ മാത്രം
അവശേഷിക്കും.

ദിശാ സൂചിയില്ലാത്തൊരു
പ്രണയ നൗകയിൽ
ഒട്ടിച്ചേർന്ന പോലെ
ഒരാണും പെണ്ണും '.

കുഞ്ഞുങ്ങൾക്ക് ആശ്വാസമായി

അതു താനാണെന്ന് ഓരോ ആൺകുട്ടിയും
ഓരോ പെൺകുട്ടിയും വിശ്വസിച്ചു.

അവർക്ക് വീണ്ടും എന്തോ
ചോദിക്കണമെന്നുണ്ടായിരുന്നു.

പക്ഷേ,
പീരിഡ് കഴിയുന്ന മണിയൊച്ചയിൽ
ക്ലാസ് മുറി കടലെടുത്തു പോയി.

ഗോളതാപനം കഴിഞ്ഞു!

ഇനി കുമാരസംഭവത്തിന്റെ
നവീന വർഷ ബിന്ദു !!

Wednesday, December 19, 2018

സ്നേഹഗജം

സ്നേഹം എന്തെന്നറിയാൻ
നാലു കുരുടരൊന്നിച്ച് പോയി.

സ്നേഹത്തിന്റെ ബലിഷ്ഠമായ കാലുകളിൽ തലോടവെ
ഒരു കുരുടന് വെളിച്ചപ്പെട്ടു:
ഏതു കാറ്റിലും മഴയിലും
കുലുങ്ങാത്ത വീട് !

തുമ്പിയിൽ തൊട്ടുരുമ്മി നിന്ന്
മറ്റൊരുത്തൻ പറഞ്ഞു:
തോളിൽ ചേർത്തണയ്ക്കുന്ന
ബലിഷ്ഠ പരിരംഭണം.

ആനവാലിൽ വിരലോടിച്ച് മൂന്നാമൻ പറഞ്ഞു:
ഭവഭീതിഹരിക്കു-
മണിവിരൽ മോതിരം
തന്നെ.

മേദുരാകാരത്തിൽ തടവുമ്പോൾ നാലാമനിങ്ങനെയോതി:
സഹ്യന്റെ ആനമുടിയിതാ!

നാനാർത്ഥങ്ങളുടെ നിറമഴയിൽ
നിന്ന്
സ്നേഹഗജം കുളിർത്തു.

മഴ തോർന്ന്
ഉടൽച്ചങ്ങല മുറുക്കുമ്പോൾ
ഉടയോന് ഒരാത്മഗതം

'ഉത്സവം
കൂപ്പിലെ പണികൾ
പലവേലകൾ
മുടക്കുമുതൽ തിരിച്ചു കിട്ടാൻ
എത്ര സീസൺ വേണ്ടി വരും ?'

ഇപ്പോൾ മുറ്റത്ത് സ്നേഹഗജമില്ല

പകരം,
നാലുപേരെക്കൊന്ന
പ്രാന്തൻ മത്തേഭം

പാംസു സ്നാനം നടത്തി
നില്പാണ് !!!



Monday, December 3, 2018

അത്താഴം


നാടുചുറ്റിച്ചുറ്റിയൊടുക്കം

 ഞാൻ വീടണഞ്ഞപ്പോൾ
നീ വിളക്കണച്ചുറങ്ങാൻ കിടന്നിരുന്നു.

തട്ടുമുട്ടു കേട്ട് വാതിൽ തുറന്ന്
 നീ ചിരിച്ചു നിന്നു.

കടുത്ത നിശാനിയമമാണ് നഗരത്തിൽ
വിളക്ക് കൊളുത്തിക്കൂടാ.

സാരമില്ല.
മനസിന്റെ വിളക്ക് നീയുമ്മറത്ത് കൊളുത്തിവച്ചു,
നാം പരസ്പരം കണ്ടു!

"നല്ല  വിശപ്പുണ്ട് "

എന്റെ ശബ്ദം
വിശന്ന കടുവയുടേതു പോലെ തോന്നിച്ചു .

നീ കുശിനിയിലേക്കോടി!

അരി തീർന്നിരിക്കുന്നു
ഉപ്പുമുളകുമല്ലി പലവ്യഞ്ജനങ്ങളും
കായ്കറികളും തീർന്നിരിക്കുന്നു.

നഗരത്തിലാണെങ്കിൽ നിശാനിയമം
കടകളടവ്.

എന്തു ചെയ്യും!
ഞാനസ്വസ്ഥനായി

നീ പെട്ടെന്ന് പ്രകാശിച്ചു !

അടുക്കളപ്പെട്ടിയുടെ അണിയറയിൽ
നിന്ന് പിടിയരിപ്പാത്രം കണ്ടെടുത്തു.

വറുതിമാസങ്ങളിലേക്ക് കരുതിയതാണ്
നാഴൂരി കാണും

നീ ചോദിച്ചു
കവിതയുടെ ഒരു തുണ്ടു മധുരം തരുമോ?
പ്രണയത്തിന്റെ ഒരു പിടി ഉണക്കമുന്തിരിയും!

എനിക്കു ചിരി വന്നു
കവിതയ്ക്കിപ്പോൾ മധുരമില്ല
പ്രണയമുന്തിരികൾ പൂക്കാറുമില്ല
എന്നാലും ശ്രമിച്ചു നോക്കാം.

പരതിപ്പരതിയൊടുക്കം
കിട്ടി.

കവിതയുടെ മധുരവും
പ്രണയം കിനിയുന്ന മുന്തിരിയും.

സ്നാനം ചെയ്ത് ഞാനോടിയെത്തുമ്പോഴേക്കും
മധുരാന്നം വിളമ്പി വെച്ച്
കാത്തിരിപ്പാണു നീ.

ഒറ്റപ്പാത്രത്തിൽ നാമുണ്ണുമ്പോൾ
ജീവിതമാകെ മധുരം.



Tuesday, September 18, 2018

വായന

നിന്നെ വായിക്കേണ്ടത് ദേവനാഗരി പോലെ
ഇടത്തു നിന്ന് വലത്തേക്കല്ല.

അറബിക്കഥ പോലെ ഇടത്തേക്കുമല്ല.

ക്യൂണിഫോമിന്റെ ദുരൂഹ ചിത്രങ്ങളിലോ
ദ്രാവിഡന്റെ വട്ടെഴുത്തിലോ
നീ തെളിയുന്നില്ല.

നിന്നെ എഴുതിയിരിക്കുന്ന ഭാഷയുടെ
ലിപികൾ
സന്ധികൾ സമാസങ്ങൾ
അലങ്കാരപ്പെരുമകൾ

അതിന്റെ സമഞ്ജസമായ
പൊരുൾ

ഒന്നും ആർക്കും
മനസിലാകുന്നില്ല

ഒടുക്കം
മാറാപ്പിനുളളിൽ
കനകമുന്തിരിയും കുന്തിരിക്കവുമായി
മഴ മേഘത്തിന്റെ നിറമുള്ള
ഒരു യാത്രികൻ വന്നണഞ്ഞു.

മഴയുടെ താളത്തിൽ
ഖരഹരപ്രിയ കൊണ്ട് വിസ്തരിച്ച്
അവൻ നിന്നെ വായിച്ചെടുത്തു,
അനായാസേന.

പൂ വിടരുന്നത്

ഒരു പൂ വിടരുന്നത്
പതുക്കെ
പ്പതുക്കെ

ഓരിതൾ
ഈരിതൾ
മൂവിതളെന്ന്

അടിയളന്ന്
ധ്യാന സൂക്ഷ്മമായ്
ആകാശ വിശാലതയിലേക്ക്
മിഴി തുറക്കുമ്പോലെ
യാണെന്നുള്ളത്

നമ്മുടെ ധാരണ മാത്രമാണ്.

ചില കവികളുടെ ഭാവന മാത്രമാണത്.

തിരസ്കരിക്കപ്പെട്ട തങ്ങളുടെ പ്രണയകവിതകൾ
പത്രാധിപർ തിരിച്ചയക്കുമ്പോൾ

അവർ ഓരോ കഥകൾ സൃഷ്ടിക്കും.

നാട്ടുവേലിപച്ചകളെ സ്വപ്നം കാണാൻ
പഠിപ്പിച്ചതിന്
ചെമ്പരത്തിയെ അവർ ഭ്രാന്തിയാക്കിക്കളഞ്ഞു.

അകാലത്ത് അണിഞ്ഞൊരുങ്ങിയ
പാലപ്പൂവിനെ അഭിസാരികയാക്കി
ക്കളഞ്ഞവർ.

പോരാത്തതിന് ഒരു യക്ഷിക്കഥയും!

ഇംഗിതത്തിന് വഴങ്ങാതിരുന്ന നിത്യ കല്യാണിയെ
ശവനാറിയെന്ന് മുദ്രകുത്തി നാടുകടത്തിയതും

ആമ്പൽ മലരിനെ ചന്ദ്രനോട് ചേർത്ത്
അപവാദം മെനഞ്ഞതും ഇവർ തന്നെ.

പൂ വിരിയുന്നതെങ്ങനെയെന്നല്ലേ
നാം പറഞ്ഞു വരുന്നത്?

ഇനി കേട്ടോളൂ


ത്രിസന്ധ്യയ്‌ക്കോ
ഇരുൾ പരന്നിട്ടോ

പേടിയുടെ മുഖപടം നീക്കി
യൊരു ഒളിഞ്ഞു നോട്ടമാണാദ്യം.

ആരെങ്കിലും?
ഒരു നിഴലോ
ഗന്ധർവ്വനോ ആരെങ്കിലും?

നോക്കിലും നടപ്പിലും
ശ്രദ്ധ വേണമെന്നുള്ള
അമ്മ തന്ന ആദ്യ പാഠം
അപ്പാടെ അനുസരിക്കും.

പിന്നെ ഹരിത നിശബ്ദതയിൽ
നിന്ന് ഒരു നേർത്ത വർണ്ണ രേണു.

ആരാധകന്റെ മനസിലേക്ക്
പൊടുന്നനെയൊരു വെളിപ്പെടൽ.

ഇതളഴിഞ്ഞഴിഞ്ഞ്

ആദ്യ പ്രണയത്തിന്റെ
വെമ്പൽ പോലെ
അവിരാമം!.

ആദ്യമായി മിണ്ടുമ്പോലെ
ആപാദചൂഡ മധുരം !!


Thursday, June 8, 2017

തരുണൻ

( നമ്മൾ മറക്കാനിടയില്ലാത്ത ഒരച്ഛനെയും മഴയത്തു നിൽക്കുന്ന അയാളുടെ മകനെയും ഓർത്ത് )


കവിയെ ആദരിക്കുന്ന ചടങ്ങ് കഴിഞ്ഞു
ഇനി ഒരു കവിത ചൊല്ലണമെന്നായി സദസ്.

കവി ആലപിച്ചു,
കാണാതെ പോയ തന്റെ ചോരയെപ്പറ്റി
ഒരു എട്ടുവരിക്കവിത.

സദസ് മിഴിനീരുറഞ്ഞ ഏകശിലയായി മാറി

ഒടുക്കം ആഘോഷപരമായി കവിയെ
യാത്രയാക്കി.

വേദിയിൽ നിന്നേ കരം ഗ്രഹിച്ച്
കാറോളമെത്തിച്ചത്
നെഞ്ചിലും തോളിലും അധികാരനക്ഷത്രങ്ങളുള്ള
ഒരാൾ.

വണ്ടിയുടെ വാതിൽ ചേർത്തടച്ച് വിനയവാനായി
അയാൾ പറഞ്ഞു.

“ സർ, കവിതയൊന്നും പിടികിട്ടിയില്ല
എന്നാലും അങ്ങയുടെ കൈ പിടിച്ചു നടന്നപ്പോൾ
ഞാനൊരു പഴയ കാര്യം ഓർത്തു പോയി.

പണ്ടൊരു ക്യാമ്പ് മുറിയിൽ
അരുതേയെന്ന് അവസാനമായ്
തൊഴുതുയർന്ന
ഒരു തരുണന്റെ കൈപ്പത്തി.

ഇതേ മാർദ്ദവം !  ഇതുപോലെ ഭയചകിതം !! "


Friday, June 3, 2016

കിളിമകൾ


‘വരികരികിലിരി‘ യെന്ന്
നല്ലതു
പറഞ്ഞു നോക്കി

വരിനെല്ലു പകുത്ത്
വഴിനീളെ
തൂകി നോക്കി.

ബാലേ ! ശുകപ്പൈതലേയെന്ന്
നല്ലൊരീണത്തിൽ
പുകഴ്ന്നു നോക്കി.

വന്നില്ലവൾ !

വാക്കുകൾ കൊത്താതെ
വരികളെടുക്കാതെ
കാഞ്ഞിരച്ചില്ലയിലൊരേയിരുപ്പ്.

സഹിച്ചില്ലെനിക്ക് !!

കനിവിന്റെ സൂര്യനുദിക്കാത്തൊരു
പകലിരട്ടക്കുഴൽ നീട്ടി
വീഴ്ത്തിക്കളഞ്ഞു ഞാൻ

കവിതയുടെ കിളിമകളെ.

തൊങ്ങലും
പൂവു-
മലങ്കാരവും കിഴിച്ചപ്പോൾ

ത്രാസ്സിൽ കിടപ്പുണ്ടെ-
ഴുത്താണി വലിപ്പത്തിലൊരു
പൊന്നുടൽ.

അതിലാകെയാരോ
വരച്ചിട്ടിരിപ്പുണ്ട്

രാമായണത്തിന്റെ ചിത്രം.

Monday, May 18, 2015

നഗരമഴ


നഗരമഴയ്ക്ക്
നാടൻ‌മഴയേക്കാൾ
തലയെടുപ്പുണ്ട്.

മടമ്പുയർന്ന സ്ഫടികച്ചെരുപ്പും
കിന്നരിത്തലപ്പാവുമുണ്ട്.

വിദൂരദേശങ്ങളിൽ നിന്ന്
പരിചയിച്ച,
വഴക്കമുള്ള ഭാഷയും
ഉപചാരത്തിന്റെ വടിവുമുണ്ട്.

കോടതിയിലേക്കോ
കമ്പോളത്തിലേക്കോ
പണിശ്ശാലകളിലേക്കോ
യജമാനനോടൊപ്പം
നടന്നുപോകുമ്പോൾ

പറഞ്ഞറിയിക്കാനാകാത്ത
പത്രാസുമുണ്ട്.

കൃത്യമായ സമയവും
കിറുകൃത്യമായ സേവനവുമാണ്
അതിന്റെ മുഖമുദ്ര.

പകൽനേരങ്ങളിൽ,
തെരുവിന്റെ ഏങ്കോണിപ്പിലും
ടെറസ്സിൻ ചതുരങ്ങളിലും
വിശ്രമമില്ലാതെ വേലചെയ്യും.

നിരത്തുമുറിച്ചുകടക്കുന്ന
ജാഥകൾക്ക്,
ഇഴയിട്ടു കൊടുക്കും.

ഒഴിവുവേളയിലാകട്ടെ,
നഗരചത്വരം വരെ
ഒന്നോടിപ്പോയി വരും.

ബോട്ടുജട്ടിയോടോ
വിളക്കുമരത്തോടോ
തൂവനമൊന്നു മൊഴിഞ്ഞെങ്കിലായി.

പന്ത്രണ്ടാം നമ്പ്ര വീട്ടിലെ
ചിറ്റക്കാരി മുല്ലയോട്
കുളിരിൽ‌പ്പൊതിഞ്ഞെന്തോ
പറഞ്ഞെങ്കിലായി.

കൃത്യം പത്തരയ്ക്കു തന്നെ
യജമാനൻ
വിളക്കണയ്ക്കുമ്പോൾ,
പുറത്തു പായ വിരിച്ചുകിടക്കും.

‘എന്റെയെന്റെ‘ യെന്ന് പറഞ്ഞ്
രാ വെളുക്കുവോളം
കരയും.

നഗരമഴ,
ഒരു മഴയല്ല തന്നെ.

പിന്നെയോ,
നാടുപേക്ഷിച്ചുപോന്ന
ഒരു പ്രവാസി !!


Sunday, May 3, 2015

പച്ചകുത്ത്



ഈയിടെയായി
കവിതയെഴുതാൻ പേടിയാണെനിക്ക്!

കാരണം മറ്റൊന്നുമല്ല.

ഓരോരോ വരികൾ എഴുതിപ്പിടിപ്പിക്കുമ്പോഴും
എന്റേതെന്റേതെന്നു പറഞ്ഞ്
ചിലർ കടന്നുവരും.
കോടതി കയറ്റുമെന്ന് കണ്ണുരുട്ടും.
      
 ചിന്തകളോരോന്നങ്ങനെ
കാച്ചിക്കുറുക്കിയെടുക്കുമ്പോൾ,
കള്ളനെന്നു വിളിച്ചുകൂവി
വേറൊരുകൂട്ടരെത്തും.
നാടുവിട്ടോളാൻ പറയും.

മടുത്തു.

ആശയങ്ങളും
അലങ്കാരത്തിന്റെ നിറമുള്ള കുപ്പായങ്ങളും
എല്ലാം ഉപയോഗിച്ചുപഴകിയത്.

ആരെങ്കിലുമൊക്കെ
ഉരിഞ്ഞിട്ടത്.

ഓരോരുത്തരുടെ വിയർപ്പും
നെടുവീർപ്പും പതിഞ്ഞവ.

എനിക്കാണെങ്കിൽ,
പുതുമയുള്ള എന്തെങ്കിലും
കുത്തിക്കുറിക്കാഞ്ഞിട്ട്
ഒരിത് !!

സഹികെട്ട് ദൈവത്തെ വിളിച്ചുണർത്തിയപ്പോൾ
പറഞ്ഞുതന്നതു കേൾക്കണോ ?

“കവിതയെഴുത്തൊക്കെ കഴിഞ്ഞുപോയി കുഞ്ഞേ,
ഇതു പച്ചകുത്തിന്റെ കാലം.

ഹൃദയത്തോടു ചേർത്ത്,
സൂചികൊണ്ട്
മഷിമുക്കിയൊരു തുന്നൽ.

നൊന്തുനൊന്തു പോകുമെങ്കിലും
സാരമില്ല.
ആഴത്തിലൊരടയാളം തന്നെ ധാരാളം.”

കവിതയെഴുത്തു നിർത്തുകയാണു ഞാൻ

പകരം, പച്ചകുത്ത് പഠിക്കയും !!

Monday, March 30, 2015

ഇരട്ട


ഒരമ്മ പെറ്റിട്ടതാണ്.

എന്റേത്
മഴയുടെ പകിട്ടുള്ള
സ്നേഹഭാഷ.

അലക്ഷ്യമായ്
പെയ്യുകയും
പറയാതെ
വിട്ടൊഴിയുകയും
ചെയ്യുന്ന
ഒഴുക്കൻ മട്ട്.

അതിൽ
എത്ര വാക്കുണ്ടെന്ന്
ഞാനെന്തിനറിയണം.

അതിനെ
ഉപജീവിച്ച്
എത്രകൃതികളുണ്ടെന്ന്
എനിക്കെങ്ങനെയറിയാം.

ആകെയറിയുന്നത്
നട്ടുനനയ്ക്കലിന്റെ
രീതിശാസ്ത്രം.

മുളച്ചോ
പടർന്നോ
എന്നു തിരക്കുന്ന
ഓരിലയീരിലച്ചന്തം.

നിന്റെ ഭാഷ
വണിക്കുകളുടേത്.

മഴയില്ലാത്ത രാജ്യത്ത്
വിളഞ്ഞ
വ്യഞ്ജനങ്ങളുടെ
പെരുമാറ്റം.

അതേ വീറും
മണവും.

ചേർത്തടച്ചോ
തൂകിയോ
എന്നു തിരയുന്ന
ഇരുത്തം വന്ന
വ്യഗ്രത.

മൂത്തോ
തികഞ്ഞോ
എന്നുള്ള
അളവുതൂക്കച്ചന്തം !

വഴികളും
തുറമുഖങ്ങളും താണ്ടി
നീ ലോകത്തെ നയിക്കും.

ഞാനോ
ഇത്തിരിവട്ടത്തിലിരുന്ന്
പുതുമയും ജീവനും
കിനാവു കാണും.

പുരുഷാരം നിന്നെ
കേൾക്കും.

എന്റെ വാക്കുകളെയോ
നിലാവു പകർത്തിയെഴുതും.

നിർത്തലില്ലാത്ത കരഘോഷത്തിലൂടെ
നിനക്കവർ വഴിതീർക്കും.

ഞാനോ രാവിനോടൊരേകാന്തത
കടം വാങ്ങും.

യുദ്ധത്തെക്കുറിച്ചു നീ വാതോരാതെ പറയും.
ഞാൻ ബുദ്ധനെയോർത്ത് വ്യാകുലപ്പെട്ടിരിക്കും.

ഒടുക്കം,
നിന്റെ ഓർമ്മകൾ സുവർണലിപിയിൽ
നഗരചത്വരത്തിലെഴുതപ്പെടും.

എന്റേതോ,
നിറമെഴാത്ത മഴവിരലിനാൽ
മരങ്ങളെത്തലോടും.

നീ ആൾക്കൂട്ടത്തിനൊപ്പം
ഒഴുകിത്തീരും.

മഴ നിലച്ചാലും

മരമെന്നെ പെയ്തു കൊണ്ടിരിക്കും !!

Tuesday, February 17, 2015

‘വെളഞ്ഞ’ വിത്തും മരങ്കേറിയും-ഒരകവിത


(എത്ര മറന്നുപോകിലും ഒടുക്കം വള്ളിവീശിയെത്തുന്ന പ്രണയവിത്തുകൾക്ക്)


പണ്ടേ ‘വെളഞ്ഞ’ വിത്തായിരുന്നു.

മടിയിലും മുറത്തിലു-
മടങ്ങിക്കിടക്കുമായിരുന്നില്ല.

എത്ര തൂവിയിട്ടും പൊലിച്ചു
തന്നിരുന്നില്ല
പ്രണയത്തിന്റെ പറകൾ.

എത്രയടുക്കിയിട്ടും
നിറച്ചുതന്നിരുന്നില്ല
രുചിയുടെ കലവറ.

തിളനിലയിൽ
അരിക്കലത്തോടിടഞ്ഞും

ഉരപ്പുരയിലാ-
ളിമാരോടു ഞെളിഞ്ഞും

പാതിവെന്തും
പതിരായ് മറഞ്ഞും

പതുങ്ങി നടപ്പായിരുന്നെന്നും.

ഒടുക്കം,
അലോസരത്തിന്റെ-
യമാവാസി രാവൊന്നിൽ

കൈകാലുകൾ
കൂച്ചിക്കെട്ടി

ജീവനോടെ
കുഴിച്ചിട്ടുകളഞ്ഞു,
അസത്തിനെ.

തൃച്ചംബരത്തോ തൃക്കാക്കരയിലോ**
പോയിരിക്കാമെന്ന്
ചോദിച്ചവരോടൊക്കെ പറഞ്ഞു.

ഒട്ടുനാൾ കഴിഞ്ഞ്
ഒക്കെ മറന്നിരിക്കുന്നൊരു
പാതിരാമഴയത്ത്,
വാതിലിൽ മുട്ടോടുമുട്ട്.

ചുവന്നതൊപ്പിക്കാരെന്നു
നിനച്ച്
കീഴടങ്ങാൻ ചെല്ലുന്നേരം

പച്ചദാവണി ചുറ്റി
വള്ളിവീശി നിൽ‌പ്പാണല്ലോ

‘വെളഞ്ഞവിത്തൊ‘രുത്തി !

പോരാഞ്ഞിപ്പോൾ മരങ്കേറിയും !!



**( ‘തൃച്ചംബരത്തോ ഭജിക്കുവാൻ പോയി നീ, തൃക്കാക്കരയിലോ...‘ എന്നുള്ള ഓയെൻ‌വി സാറിന്റെ പ്രശസ്ത വരികൾ ഓർത്തുകൊണ്ട്)


Tuesday, February 3, 2015

ചില അലക്കുചിന്തകൾ



ക്ഷാരലായനിയിൽ മുങ്ങി
മരിച്ചുകിടക്കുമ്പോഴും
കാലുറകളിൽ നിന്നൂ-
ർന്നുപോകുന്നില്ല,
യാത്രകൾ തന്ന രസം
കാത്തിരിപ്പിന്റെ
ചുളിവ്,
അശ്വവേഗത്തിന്റെ താളവും.

ശിലയിൽ വീണുടയുമ്പോഴും
പാവുമുണ്ടിൽ നിന്നു
പൊഴിയുന്നില്ലോർമ്മ തൻ
കൂട്ട്
ജാഥകൾ തൻ സംഘശക്തി,
വ്രണിതമാമുടലിൻ സാദവും.

എത്രമുക്കിപ്പിഴിഞ്ഞിട്ടും
വിട്ടുപോകാതെ നിൽ‌പ്പുണ്ട്
സത്രങ്ങൾ ചൂടിത്തന്ന മണങ്ങൾ.
വാടകപ്രണയം.
രാത്രിവണ്ടികൾ തന്ന
നിദ്ര തൻ ‘ഘട ഘട’.

ലജ്ജ ചൂടിയ നേർത്ത
ദാവണിപ്പൂക്കൾക്കു മേൽ
പട്ടുനൂലോടിച്ചാരോ
വരച്ച
കുറുമ്പുകൾ.


എത്ര നിർദ്ദയമലക്കിയിട്ടും
ഏതൊഴുക്കിലെറിഞ്ഞിട്ടും
നിറംചോരാതെ നിൽക്കുമി-
സ്നേഹം
ഏതു മില്ലിൽ

നീ നെയ്തതാകാം ?

Sunday, January 25, 2015

ബിക്കിനി


( Bikini (n)- A two-piece swimming costume for women)


സുന്ദരികൾക്കു നീ
അഴകളവുകളുടെ വേദിയിലെ
അവസാനത്തെ വാക്ക്.

സത്യാന്വേഷികൾക്കാകട്ടെ
പൊരുളിനു മുമ്പിൽ വലിച്ചുകെട്ടിയ
ഏങ്കോണിച്ച തിരശ്ശീല.

വൃത്തഭംഗം വന്ന കവികൾക്കോ
നിരാനന്ദത്തിന്റെ ഈരടി !

കുമാരഗന്ധർവ്വന്മാർക്കാണെങ്കിൽ
സാക്ഷാൽകാരം തുറക്കുന്ന രഹസ്യവാക്ക്.

എത്ര ചിന്തിച്ചിട്ടും പിടികിട്ടാത്ത
അപരീക്ഷിത കാരകം.

സ്ഥിരോത്സാഹികളായ
ചിലർക്കു
മാത്രം കിട്ടും
സ്വപ്നത്തിലൂടെ ഉത്തരം.

അവർക്കന്നേരം കാണാം
പൌർണമി തൂവിയ

ദിഗംബരം.