വീണുകിട്ടിയോരിടവേളയിൽ
നിലക്കണ്ണാടി നോക്കുന്നേരംവീണപൂവുപോലൊരുവൾ
നോക്കി നിൽപ്പാണെന്നെ!
ചിരിച്ചിട്ടും
ചിരി മടക്കാതെ
പേരു ചോദിച്ചിട്ടുമോരാതെ
തോരാതൊഴിയാതൊരു ബാധപോൽ !
ഞാനതിൻ മഷിയെഴാമിഴിയിൽ
വിരൽ ചേർക്കെ-
യാഴത്തിലതിതീവ്രകാലങ്ങൾ വരഞ്ഞിട്ട
പാടുകൾക്കുള്ളിൽ തോരാ-
മഴതൻ ഗാനം കേൾക്കാം.
ആ മഴച്ചാർത്തിലൊറ്റക്കുടയിൽ
നടക്കുമ്പോൾ തോൾവരമ്പുകൾ
ഭേദിച്ചെന്നെ നീ നിറയ്ക്കുന്നു
സ്വച്ഛമാം ജലനൂലിന്നിഴകൾ
ചാർത്തിച്ചാർത്തി
നാം പരസ്പരം നോക്കി
നിൽക്കവേ വരവായി
റൊട്ടിയും നിലാവിൻ്റെ വെണ്ണയും
വീഞ്ഞും താങ്ങി
സ്നേഹത്തിൻ കരകാണാ-
ക്കടലായ് മഹാകാലം!'