Tuesday, May 1, 2012

വ്യാധനും വാൻഗോഗും

അവയവങ്ങളുടെ
ആഴ്ചച്ചന്തയിൽ വച്ചാണ്‌
അവരാദ്യം കണ്ടുമുട്ടുന്നത്.
അനാഥമായ ഒരിടംചെവിയും
പെരുവിരലും.

ആശ്ളേഷത്തിനും
ഉപചാരവാക്കുകൾക്കും ശേഷം
അവർ വിശദമായി പരിചയപ്പെട്ടു.

ചെവിയാണ്‌ തുടക്കമിട്ടത്

മഞ്ഞപ്പൂക്കളുടെ ശബ്ദം സഹിക്കവയ്യാഞ്ഞാണ്‌
വിൻസെന്റ് എന്നെ മുറിച്ചു കളഞ്ഞത്.
പിന്നെയങ്ങോട്ടു പോയിട്ടില്ല.

സൂര്യകാന്തികളുടെ നിറക്കൂട്ടുകളഴിച്ചിട്ടും
ബധിരവർഷങ്ങൾക്ക് ബീതോവനെപ്പകർന്നും
ഉപജീവനം നടത്തുന്നു.

ആകട്ടെ, നിന്റെ കാര്യമോ?

പെരുവിരൽ പറഞ്ഞു.

അസ്ത്രവേഗങ്ങൾക്ക് വഴിപറഞ്ഞുകൊടുത്തും
പർജ്ജന്യം കൊണ്ടു പൂവിട്ടും
ഗുരുപൂർണിമയിൽ മാത്രം ഒരിക്കലുണ്ടും
അങ്ങനെ കഴിയുന്നു.

1 comment:

റിയ Raihana said...

അസ്ത്രവേഗങ്ങൾക്ക് വഴിപറഞ്ഞുകൊടുത്തും
പർജ്ജന്യം കൊണ്ടു പൂവിട്ടും
ഗുരുപൂർണിമയിൽ മാത്രം ഒരിക്കലുണ്ടും
അങ്ങനെ കഴിയുന്നു..nice:)