അപ്രിയമായതിനാൽ
പറയാതെപോയ വാക്കുകൾ
സ്വപ്നത്തിൽ
വെളിപ്പെട്ടു പറഞ്ഞു.
"പ്രഭോ! വേണ്ട,
ഈ ഏകാന്ത വിപിനം.
ഒന്നുകിൽ മൃതിയുടെ കടുംചഷകം
അല്ലായ്കിൽ
പ്രതീക്ഷയുടെ സ്വരാജ്.
അതുമതി".
നിസ്സഹായനെങ്കിലും
ഞാനൊന്നുചെയ്തു.
അവരെ
അകാരാദി ക്രമത്തിലടുക്കി
നിർഭയരുടെ നിഘണ്ടുവാക്കി.
എന്തുചെയ്യാൻ !
പിറ്റേന്നു തന്നെ
മോചകരുടെ ശബ്ദം
നിലച്ചു പോയി.
No comments:
Post a Comment