Sunday, April 10, 2011

കന്യാകുമാരി

കടലിൽപ്പോയവനെക്കാത്ത്
നീണ്ടുനീണ്ടുപോയ വഴിക്കണ്ണിന്
കര കൊടുത്തയച്ചതാണ്
ഈ മുനമ്പ്.

നിസ്വനായ ഒരു മുക്കുവൻ
തന്റെ ധ്യാനവും

ഒരു കടൽക്കാക്ക
തന്റെയീർപ്പം വിടാത്ത
ചിറകുകളും
തുടർന്നു നൽകി.

നിലാവുകൊടുത്തതോ
ഇച്ഛാനുസാരിയായ ഉടുപുടവ.

പ്രണയദാർഢ്യം കണ്ട്
സവിതാവ് കൊടുത്തതാണ്
ഉദയാസ്തമയങ്ങളുടെ
ഈ കരിമ്പുവില്ല്.

2 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വളരെ ഇഷ്ടപ്പെട്ടു,മനോഹരമായ ഇ വരികള്‍.

M.A Bakar said...

good romance ...