Friday, May 28, 2010

നഗരം പറഞ്ഞത്‌

പണ്ടൊക്കെ-
സ്നേഹം നാട്ടിൻപുറങ്ങളിൽ മാത്രം
സമൃദ്ധമായിപ്പടർന്നിരുന്നു.

നഗരങ്ങൾ വളർന്നപ്പോൾ
ഗ്രാമീണരായ ചിലർ
ഉപ്പേരിക്കും ഉപ്പിലിട്ടതിനുമൊപ്പം
സ്നേഹത്തിന്റെ നടുതലകളും
വിരുന്നുകാർക്കു കൊടുത്തു.

പലരും
മടക്കയാത്രയിലെ
ട്രെയിൻമുറികളിൽ തന്നെ
അതു മറന്നുകളഞ്ഞു.

എന്നാൽ
ജിജ്ഞാസുക്കളായ ചിലരൊക്കെ
ടെറസ്സിന്റെ കുഞ്ഞിച്ചതുരത്തിൽ
അതു നട്ടുവച്ചു.

ഓരോ പുലർച്ചയ്ക്കും
ഓരില-
യീരില
വിരിയുന്നുണ്ടോ എന്നു
നോക്കി
നോക്കി
അതൊരു ശീലമായി.

ഇന്ന്
ഓർക്കിഡുകൾക്കൊപ്പം
സ്നേഹത്തിന്റെ വിവിധ വർണങ്ങളും
നഗരതുറമുഖങ്ങളിൽ നിന്ന്
കയറ്റിയയയ്ക്കപ്പെടുന്നു.


(ഡി.സി ബുക്സ്‌ പ്രസാധനം ചെയ്യുന്ന 'നാലാമിടം-ബ്ലോഗ്കവിതകൾ' എന്ന കവിതാസമാഹാരത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതായി അറിഞ്ഞു)

3 comments:

ഉപാസന || Upasana said...

വാസ്തവം

നല്ല വരികള്‍

ഭാനു കളരിക്കല്‍ said...

kayattiayakkapetunna sneham! nalla avatharanam.

Radha said...

sasi,

ishtamayi ee thoughts.

ippol capsule home tripil kadumangayum kondattavum onnum nammude madakka yathrayil namukku koottayi vararilla.
oorum perum ariyatha etho nattil ninnethi, townile vazhiyorathe vilpanakarante vara chattiyil vaaratha kure upperi- athra mathram

aa upperium ayi athma bandham thonnan illallo. oru vilpana charakku mathram!!!!!!!! nalla varikal sasi keep writing.